ബംഗളൂരു : ഉത്തര കന്നടയിൽ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന്‌ അമ്മ കനാലിൽ എറിഞ്ഞ ആറ്‌ വയസ്സുകാരൻ മുതലയുടെ ആക്രമണത്തിൽ മരിച്ചു. ഭിന്നശേഷിക്കാരനായ വിനോദിന്റെ മൃതദേഹമാണ്‌ പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്‌. കുട്ടി ഭിന്നശേഷിക്കാരനായതിന്റെ പേരിൽ അമ്മ സാവിത്രി (32) യും അച്ഛൻ രവികുമാറും(36) തമ്മിൽ തർക്കമുണ്ടായിരുന്നു.

കുട്ടിയെ കൊല്ലാൻ രവികുമാർ നിരന്തരം നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതേത്തുടർന്ന്‌ ശനിയാഴ്ച രാത്രി നടന്ന തർക്കത്തിൽ സാവിത്രി കുട്ടിയെ മുതലയുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. കര്‍ണാടകയിലെ കാളീനദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുതലകള്‍ നിറഞ്ഞ മാലിന്യ കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്‌ നടത്തിയ തിരച്ചിലിൽ ഞായറാഴ്ച മൃതദേഹം കണ്ടെത്തി. രവിക്കും സാവിത്രിക്കുമെതിരെ പൊലീസ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തു

error: Content is protected !!