മൂലമറ്റം: നാടുകാണിയിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. തൃശ്ശൂരിൽനിന്ന് ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാറാണ് കത്തിയത്. വാഹനത്തിലുണ്ടായിരുന്ന സ്വദേശികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാടുകാണി ഗവ. ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ ഇക്കോഷോപ്പിന് മുമ്പിൽ രാത്രി 11.50-ഓടെയാണ് സംഭവം. കൊളത്തൂർ വളപ്പാടി കൊന്നത്ത് ടിന്റോ തോമസ്, അവണൂർ വടശേരി സുരേഷ്,നെന്മേനി കൊലക്കടമ്പിൽ രാജേഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽനിന്ന് പുക ഉയർന്നതോടെ ഇവർ പുറത്തുചാടി. വാഹനത്തിൽനിന്ന് വലിയ ശബ്ദംകേട്ട്, കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളും അധ്യാപകരും ഓടിയെത്തി. വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയും കുളമാവ് പോലീസും എത്തി. അപ്പോഴേക്കും വാഹനം പൂർണമായും കത്തിയമർന്നു.

error: Content is protected !!