ചടയമംഗലം എക്‌സൈസ് റേഞ്ച് ഓഫീസിലെ വിവിധ മീഡിയം ക്വാണ്ടിറ്റി സ്മാൾ ക്വാണ്ടിറ്റി NDPS കേസുകളിലെ പ്രതിയും പോലീസ്,എക്‌സൈസ് ഉദ്യോഗസ്ഥരെ കുരുമുളക് സ്പ്രൈ ഉപയോഗിച്ച് ആക്രമിച്ച പിടികിട്ടാപുള്ളിയുമായി കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ വേയ്ക്കൽ മുട്ടത്തുക്കോണം,കാവൂർകോണം കോളനിയിൽ ശരത് ഭവനിൽ സജി മകൻ ശരത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്.

2024 മാർച്ച്‌ മാസം അഞ്ചാം തീയതി പുലർച്ചെ ടിയാൻ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കോതനല്ലൂർ എന്ന സ്ഥലത്തു നിന്നും ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കുകയും ബഹു കോടതി ടിയാനെ റിമാൻഡ് ചെയ്യുകയും ചെയ്തു പാർട്ടിയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ശ്രേയസ് ഉമേഷ്‌ ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു

error: Content is protected !!