പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അം​ഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട് ശതമാനം ലെവി ചുമത്തുന്നതാണ് നിയമം. വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരി​ഗണനയ്ക്ക് വിട്ടു. ശൂറ കൗൺസിൽ വോട്ട് ചെയ്താൽ നിയമം പ്രാബല്യത്തിൽ വരും.

സ്പീക്കർ അഹമ്മദ് അൽ മുസല്ലം വോട്ടിന് നേതൃത്വം നൽകി. പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. ബഹ്റൈൻ സർക്കാർ നിയമത്തിന് എതിരായിരുന്നെങ്കിലും പാർലമെന്റ് അം​ഗീകാരം നൽകുകയായിരുന്നു. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാർ അഭിപ്രായപ്പെട്ടത്. പണം കൈമാറ്റം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് ലെവിയെന്നും സർക്കാർ പറഞ്ഞു.

error: Content is protected !!