28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറക്കം. ​വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങും. വെള്ളിയാഴ്ച അഞ്ചു തിയറ്ററുകളിലായി 15 ചിത്രങ്ങളുടെ പ്രദർശനം മാത്രമാണുള്ളത്. അവസാനദിനമായതിനാൽ ചിത്രങ്ങൾക്ക് റിസർവേഷനില്ല.

​വൈകിട്ട് ആറു മണിയ്ക്കാണ് സമാപനച്ചടങ്ങ്. അന്താരാഷ്ട്ര മൽസര വിഭാഗത്തിലെ സിനിമകൾക്കുള്ള അവാർഡുകളും നെറ്റ് പാക്, ഫിപ്രസ്കി, കെ.ആർ മോഹനൻ അവാർഡുകളും സമ്മാനിക്കും. ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. വി.കെ പ്രശാന്ത് എം.എൽ.എയാണ് അധ്യക്ഷൻ

error: Content is protected !!