തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. ഇന്ന് മുതലാണ് തുലാമാസ പൂജകൾക്ക് തുടക്കമാകുക. അതേസമയം, വൃശ്ചികം 1 മുതൽ ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കുന്നതാണ്.

അന്തിമ മേൽശാന്തി പട്ടികയിൽ ഇത്തവണ 17 പേരുകളും, മാളികപ്പുറം മേൽശാന്തി പട്ടികയിൽ 12 പേരുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇന്ന് രാവിലെ 7:30-ന് ഉഷ: പൂജയ്ക്ക് ശേഷം 17 പേരുകളും ഓരോന്നായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒരു വെള്ളിക്കുടത്തിൽ ചുരുട്ടിയിടും. മറ്റൊരു വെള്ളിക്കുടത്തിൽ 16 വെള്ള പേപ്പറും, മേൽശാന്തി എന്ന് എഴുതിയ പേപ്പറും എടും. തുടർന്ന് ഈ വെള്ളിക്കുടങ്ങൾ ശ്രീലകത്ത് കൊണ്ടു പോകുകയും, അവിടെ നിന്ന് പൂജിക്കുന്നതുമാണ്.

error: Content is protected !!