കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.33 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്നു സംഭവങ്ങളിലായി അഞ്ച് യാത്രക്കാരെയും സ്വർണ്ണം വാങ്ങാനെത്തിയ രണ്ട് പേരെയും അറസ്റ്റുചെയ്തു.

ദോഹയിൽ നിന്നു കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവും ജിദ്ദയിൽനിന്നു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണ്ണവുമാണ് ആദ്യം പിടിച്ചെടുത്തത്. ദോഹയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ചെമ്മാട് സ്വദേശി സതീഷ് (44) ആണ് 33 ലക്ഷം രൂപ വിലവരുന്ന 577.5 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിനുപുറത്ത് ആദ്യം പോലീസിന്റെ പിടിയിലായത്. സ്വർണ്ണം രണ്ട് കാപ്സ്യൂളുകളുടെ രൂപത്തിൽ പായ്ക്കുചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്

error: Content is protected !!