വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കല ശാരദമഠത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് വീട്ടിലെത്തിയ വടശേരിക്കോണം വലിയ വിളാകം ശ്രീലക്ഷ്മിയില്‍ രാജുവാണ് കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ് 15 ദിവസത്തിന് ശേഷമാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം.

വിവാഹ ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. വിവാഹത്തിന് കൈപിടിച്ച് നല്‍കാന്‍ പിതാവ് ഇല്ലാത്തതിന്റെ ദുഖം ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിഴലിച്ചിരുന്നു. എന്നാലും രാജുവിന്റെ ആഗ്രഹം സഫലമായ സംതൃപ്തിയിലാണ് ശ്രീലക്ഷ്മിയുടെ കുടുംബം.

അച്ഛന്റെ ചിത്രത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച്, അച്ഛനെ അടക്കിയ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി കതിര്‍മണ്ഡപത്തിലേക്ക് എത്തിയത്16ാം ചടങ്ങ് ദിവസം കഴിഞ്ഞതിന് ശേഷമാണ് വിവാഹം നടത്തിയതെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരന്‍ പറഞ്ഞു.

error: Content is protected !!