യുവാവ് മദ്യപിച്ച് ട്രാക്കിൽ കിടന്നതു മൂലം ട്രെയിൻ വൈകി. യുവാവിനെതിരെ കേസെടുത്ത് റെയിൽവെ. എഴുകോൺ ടെക്നിക്കൽ സ്കൂളിന് സമീപമാണ് സംഭവം.
ട്രാക്കിൽ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് ട്രാക്ക് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ.
ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് യുവാവിന് ലഹരി പണി കൊടുത്തത്.നടക്കാൻ പോലും സാധിക്കാത്ത രീതിയിൽ മദ്യപിച്ച യുവാവ് ട്രാക്കിൽ കിടന്നുപോവുകയായിരുന്നു.വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങൾ കയ്യിൽ നിന്ന് വീണ് പോയ നിലയിലുമായിരുന്നു.
ഈ സമയം പാതയിലൂടെ കടന്നുപോയ പുനലൂർ- നാഗർകോവിൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതി വിവരം കൊട്ടാരക്കര സ്റ്റേഷനിൽ അറിയിച്ചു.റെയിൽവേയിൽ നിന്നുള്ള അറിയിപ്പ് പ്രകാരം സ്ഥലത്ത് എത്തിയ പൊലീസ് കനത്ത മഴ മൂലം ഏറെ ബുദ്ധിമുട്ടിയാണ് ഇയ്യാൾ കിടന്ന സ്ഥലം കണ്ടെത്തിയത്.ട്രാക്ക് പരിശോധന പൂർത്തിയാകാത്തതിനാൽ ഇതേ പാതയിൽ കൊല്ലത്തേക്ക് പോകാനുള്ള ട്രെയിൻ പിടിച്ചിടുകയും ചെയ്തു.
ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാൽ തലനാരിഴയ്ക്കാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടത്.ജീവൻ രക്ഷപ്പെട്ടെങ്കിലും ഇതേ പാതയിൽ കടന്നുപോകേണ്ട ട്രെയിൻ പിടിച്ചിടേണ്ടി വന്നത് മൂലം ഇയാൾക്കെതിരെ റെയിൽവേ പൊലീസ് കേസ് എടുത്തു.

error: Content is protected !!