.വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഡോകടർ പ്രതിയുടെ കുത്തേറ്റ് മരിച്ചത്.
കോട്ടയം സ്വദേശി ഹൗസ് സർജൻ വന്ദനാദാസാണ് (23) മരിച്ചത്.
പ്രതി ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കുത്തി പരുക്കേല്‍പ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്.
ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം .

സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് പൊലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ചു മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്തു ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും സന്ദീപ് കുത്തി പരിക്കേൽപ്പിച്ചു.

error: Content is protected !!