തിരുവനന്തപുരം പേയാട് സ്വദേശി രതീഷിനെയാണ് കടയ്ക്കൽ സി ഐ രാജേഷ് , മേവനക്കോണം സ്വദേശികളായ സിനേഷ്, ജ്യോതി എന്നിവരുടെ സഹായത്താൽ പിടികൂടിയത്.തിരുവന്തപുരം സെൻട്രൽ ജയിലിൽ തടവിലായിരുന്ന രതീഷിനെ പാങ്ങലുകാട് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കടയ്ക്കൽ കോടതിയിൽ എത്തിച്ചു. പ്രതി ടോയിലറ്റിൽ പോകാനെന്ന വ്യാജേന ഓടി പോകുകയായിരുന്നു.

RATHEESH

ഇന്ന് രാവിലെ 10 മണിയ്ക്കാണ് സംഭവം കടയ്ക്കലിൽ ഗ്യാസ് റിപ്പയർ ഷോപ്പ് നടത്തുന്ന സിനേഷ് കാപ്പി കുടിക്കാൻ പോകവേ ഒരാൾ എസ്. ബി ഐ റോഡിലൂടെ ഓടുന്നത് കണ്ടു. ഇത് പ്രതിയെ തിരഞ്ഞുകൊണ്ടിരുന്ന കടയ്ക്കൽ സി ഐ ആർ രാജേഷിനോട് പറയുകയും ഏറ്റിൻകടവ് അടിപ്പാറ റോഡിലേക്ക് കടന്ന പ്രതിയെ സിനേഷിന്റെ സ്‌കൂട്ടിയിൽ രാജേഷ് സാറിനോടൊപ്പം പിൻ തുടർന്ന് അടിപ്പാറ മേടയിൽ ക്ഷേത്രത്തിന് സമീപം വച്ച് കീഴ്പ്പെടുത്തി, തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ജ്യോതിയും ഒപ്പം കൂടി ഷാൾ കൊണ്ടുവന്ന് പ്രതിയുടെ കൈകൾ കൂട്ടി കെട്ടാൻ സഹായിച്ചു. ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂരും,സംഘവും പ്രതിയെ കോടതിയിൽ ഹാജരാക്കി.സ്വന്തം ജീവൻ പണയം വച്ച് ഈ സാഹസത്തിന് മുതിർന്ന ഈ ചെറുപ്പക്കാർക്ക്‌ അഭിനന്ദനങ്ങൾ.

error: Content is protected !!