എഫ് എ സി ടി ക്യാമ്പസിൽ കൊച്ചിൻ യൂണിവേഴ്സിറ്റിക്കായി ലോകോത്തര നിലവാരത്തിലുള്ള സയൻസ് പാർക്ക് ഒരുങ്ങുന്നു. സംസ്ഥാന സർക്കാരാണ് പാർക്ക് ഒരുക്കുന്നത്. സയൻസ് പാർക്കുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകളുടെ ഭാഗമായി വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് എഫ് എ സി ടി (ഫാക്ട്) സന്ദർശിച്ചു. കൊച്ചി യൂണിവേഴ്സിറ്റിയോട് ചേർന്ന് 15 ഏക്കർ ലഭ്യമല്ലാത്തതിനാലാണ് ഫാക്ടിൻ്റെ സ്ഥലത്ത് പാർക്ക് നിർമിക്കുന്നത്. ഇതിനായി സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ സർക്കാരിന് വേണ്ടി ഫാക്ട് ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്. ഫാക്ട് ബോർഡിൻ്റെ തീരുമാനം അനുസരിച്ച് എത്രയും പെട്ടെന്ന് പാർക്കിൻ്റെ പ്രവർത്തനങ്ങളുമായി മുൻപോട്ട് പോകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലാണ് ആദ്യത്തെ മൂന്ന് പാർക്കുകൾ. തിരുവനന്തപുരത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ആദ്യത്തെ സയൻസ് പാർക്ക് യാഥാർഥ്യമാകുക. 1000 കോടി രൂപ ചെലവിൽ അഞ്ചു സയൻസ് പാർക്കുകൾ ആരംഭിക്കാൻ സംസ്ഥാന ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്. ഓരോ പാർക്കിനും 200 കോടി രൂപ വീതം ചെലവഴിക്കും. സർക്കാറിൻ്റെ ഫണ്ടിന് പുറമെ മറ്റു സ്രോതസ്സുകളിൽ നിന്നും തുക സ്വരൂപിക്കും. സയൻസ് ആൻഡ് ടെക്നോളജി കൗൺസിലാണ് സയൻസ് പാർക്കുകളുടെ നിർമാണത്തിലെ പ്രധാന ഏജൻസി.

https://chat.whatsapp.com/DuvwTnXT8sVLxEo5QFOkMj
error: Content is protected !!