പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക്ലിസ്റ്റും നല്‍കാന്‍ എംബിഎ വിദ്യാര്‍ഥിനിയോട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തിലെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് കോട്ടയം ആര്‍പ്പൂക്കര സ്വദേശിനി സി ജെ എല്‍സിയാണ് (48) പിരിച്ചു വിട്ടത്. 2022 ജനുവരി 29നാണ് കൈക്കുലി വാങ്ങുന്നതിനിടെ ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.   എംബിഎ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റ് പണം വാങ്ങി ഇവര്‍ തിരുത്തി നല്‍കിയതായും കണ്ടെത്തിയിരുന്നു.

കേസിനെ തുടര്‍ന്ന് സര്‍വകലാശാല ഇവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങിയ സമിതി നടത്തിയ  പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  വിശദമായ അന്വേഷണത്തിന് ജോ. രജിസ്ട്രാര്‍ എന്‍ ശ്രീലതയെ ചുമതലപ്പെടുത്തി.  ഈ അന്വേഷണത്തില്‍ എല്‍സി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.  

error: Content is protected !!