തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ (17) യാത്രയായത് നാലുപേര്‍ക്ക് പുതുജീവനേകി.

തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അമലിന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. പീഡിയാട്രിക് ഡോ. ആകാന്‍ഷ ജെയിന്‍, ഡോ. ഡേവിഡ്സണ്‍ ദേവസ്യ എന്നിവര്‍ മാതാപിതാക്കളും ബന്ധുക്കളുമായി അവയവദാനത്തെക്കുറിച്ച്‌ സംസാരിച്ചു. തുടര്‍ന്ന് അവര്‍ അമലിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ തയ്യാറാവുകയായിരുന്നു.

കരള്‍, ആസ്റ്റര്‍ മെഡ്സിറ്റിയില്‍ത്തന്നെ ചികിത്സയിലുള്ള കോലഞ്ചേരി സ്വദേശിയ്ക്കും ഒരു വൃക്ക എറണാകുളം സ്വദേശിയ്ക്കും മാറ്റിവച്ചു. മറ്റൊരു വൃക്ക കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും നേത്രപടലം ഗിരിധര്‍ ഐ ഹോസ്പിറ്റലിലേക്കുമാണ് നല്‍കിയത്.ചേര്‍പ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അമല്‍.

error: Content is protected !!